Skip to content

“ക്രിസ്-മിസ്സും” അനുതാപരഹിത ആണ്ടറുതിയോഗവും “Christ-Miss” and the repent-less Year-end Meetings( Watch Night Service )

Posted in A to Z Blog Challenge, and Religion

Last updated on December 21, 2024

“ക്രിസ്-മിസ്സും” അനുതാപരഹിത ആണ്ടറുതിയോഗവും  “Christ-Miss” and the repent-less Year-end Meetings(Watch Night Service)
(ഒരു ചിന്ത- A Thought) 

Highrange Echo മാസികയിൽ വർഷങ്ങൾക്കു മുമ്പ് ഞാൻ എഴുതിയ ഒരു ലേഖനം.

ഒരു  ആണ്ടും കൂടി നമ്മോടു വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

ആണ്ടിന്റെ അവസാനം വന്നെത്തുന്ന  ‘ക്രിസ്മസ്’  എന്ന ക്രിസ്തുവിന്റെ ജനനോത്സവം കേക്ക് മുറിച്ചും, ആശംസകള്‍ നേര്‍ന്നും, വിവിധ തരം പരിപാടികള്‍ സംഘടിപ്പിച്ചും അനേകര്‍ ആഘോഷിച്ചു കഴിഞ്ഞിരിക്കുന്നു.

ലോകരക്ഷകനായ യേശു ക്രിസ്തു പാപികളേത്തേടി മനുഷ്യ വേഷം എടുത്തു  ഭൂമിയില്‍ അവതരിച്ചു  എന്നത് നിഷേധിക്കാനാവാത്ത ചരിത്ര സത്യമായി നില നില്‍ക്കുന്നു.

എന്നാല്‍ ആ മഹത് സംഭവത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന ആഘോഷങ്ങള്‍ എല്ലാം തന്നെ വെറും ചടങ്ങുകളായും, സഭ്യത വിട്ടുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു കൊണ്ടുള്ളതുമാണ് എന്നത് ദു:ഖകരമായ ഒരു സത്യമാണ്.

ക്രിസ്തുമസ് ഇന്ന് “ക്രിസ്-മിസ്സ്‌ ” ആയി മാറിയിരിക്കുന്നു.  ചടങ്ങുകളില്‍ നിന്നും ക്രിസ്തു മിസ്സ്‌ ആയിപ്പോയിരിക്കുന്നു.

വിശ്വാസികള്‍ എന്നഭിമാനിക്കുന്ന പലരിലും ക്രിസ്മസ് ആഘോഷം എന്ന  ഈ ജ്വരം പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നത് അതിലും ഖേദകരമായ ഒരു വസ്തുതയാണ്. പല വിശ്വാസ ഭവനങ്ങളിലും സാത്താന്റെ സിമ്പല്‍ ആയി സ്ഥിരീകരിക്കപ്പെട്ട നക്ഷത്ര വിളക്കുകള്‍ ഈ വര്‍ഷവും തൂങ്ങിക്കിടക്കുന്ന ദയനീയ കാഴ്ച കാണുവാന്‍ കഴിഞ്ഞു.

ഡിസംബര്‍ 25 ന്റെ ചരിത്രം പരിശോധിച്ചാല്‍, ഇത് പുറ ജാതികളില്‍ നിന്നും കടന്നു വന്ന  ഒരു ആചാരമാണെന്നു കാണുവാന്‍ കഴിയും.  തന്നെയുമല്ല ഈ തീയതി സ്ഥിരീകരിക്കാപ്പെടാത്ത ഒരു സങ്കല്‍പ്പ ദിവസം മാത്രമാണ്. ക്ലമന്റെ ഓഫ് അലക്സാട്രിയ (A.D.180) യുടെ  രേഖകളില്‍ ക്രിസ്തുവിന്റെ ജനനം ചിലര്‍ ഏപ്രില്‍ 21-നും ചിലര്‍ ഏപ്രില്‍ 22-നും മറ്റു ചിലര്‍  മെയ  20- നും ആഘോഷിച്ചതായി രേഖപ്പെടുത്തിക്കാണുന്നു. എന്നാല്‍ കിഴക്കന്‍ നാടുകളിലുള്ള സഭകള്‍ അതു ജനുവരി 6- നു ആഘോഷിക്കുന്നു.  അതിനവര്‍ നിരത്തുന്ന തെളിവുകള്‍ രസകരം തന്നെ.  ആദ്യ  ആദാം സൃഷ്ടിയുടെ ആറാം ദിവസം ജനിച്ചെങ്കില്‍ രണ്ടാം ആദാമായ   ക്രിസ്തു വര്‍ഷത്തിന്റെ ആറാം ദിവസവും ജനിച്ചതായി വാദി ക്കുന്നു.  നൂറ്റാണ്ടുകളായി അവര്‍ ഈ തീയതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു വരുന്നു.  അര്‍മേനിയന്‍ സഭകള്‍ ഇപ്പോഴും ഈ തീയതിയില്‍ ക്രിസ്തുമസ് കൊണ്ടാടുന്നു.

തമ്മൂസ് എന്ന ജാതീയ ദേവന്റെ ജനനോത്സവമായി  ആഘോഷിച്ചിരുന്ന ഡിസംബര്‍ 25  ക്രമേണ സഭകള്‍ക്കുള്ളില്‍ കടന്നു കൂടി.

നാലാം നൂറ്റാണ്ടിലാണ് പടിഞ്ഞാറന്‍ സഭകളില്‍ ഡിസംബര്‍ 25
ക്രമേണ സഭകള്‍ക്കുള്ളില്‍ കടന്നു കൂടിയത് ​.

നാലാം നൂറ്റാണ്ടിലാണ് പടിഞ്ഞാറന്‍ സഭകളില്‍ ഡിസംബര്‍ 25 ആദ്യമായി ക്രിസ്മസ്സായി ആഘോഷിച്ചത്.

കാലക്രമത്തില്‍ റോമാക്കാര്‍ അത് പൂര്‍ണമായും അംഗീകരിക്കുകയും പിന്നീടത്‌ പരക്കെ പ്രചാരത്തില്‍ വരികയും ചെയ്തു.

ഏതായാലും ക്രിസ്തുവിന്റെ ജനനദിവസം ആഘോഷിക്കെണ്ടതോ, ഓര്‍ത്തു ആച്ചരിക്കെണ്ടതോ ആയിരുന്നെങ്കില്‍ ദൈവം അത് തിരുവചനത്തില്‍ വ്യക്തമാക്കിത്തരുമായിരുന്നു.

കര്‍ത്താവോ തന്റെ ശിഷ്യന്മാരോ, ആദ്യ നൂറ്റാണ്ടിലെ വിശ്വാസികളോ ആരും തന്നെ തങ്ങളുടെ ജനന ദിവസം ആഘോഷിച്ചതായി രേഖകള്‍ ഇല്ല.

നമ്മില്‍ അനേകരും ക്രിസ്തുമസ് ആഘോഷിക്കുന്നില്ലങ്കിലുംനമ്മുടെ മദ്ധ്യേ വളരെ  പ്രാധാന്യം നല്‍കി ആചരിച്ചു വരുന്ന മറ്റൊരു ചടങ്ങത്രേ “watch night service” എന്ന ഓമന പ്പേരില്‍ അറിയപ്പെ ടുന്ന ഈ ആഘോഷം.

വിശേഷിച്ചു കേരളത്തിന്‌ പുറത്തുള്ള സഭകളിലാണിത് അധികമായി കണ്ടു വരുന്നത്.  ഡിസംബര്‍ 31 -നു  രാത്രി ഒരുമിച്ചു കൂടി കഴിഞ്ഞ വര്‍ഷം കര്‍ത്താവിനായി  ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലന്നും, എങ്കിലും വലിയവനായ കര്‍ത്താവ്‌ എനിക്കു നല്ലവനും ‘വല്ലവനും’ ആയിരുന്നു എന്നും ഈ വര്‍ഷം കര്‍ത്താവിനായി ചിലതെല്ലാം ചെയ്യാമെന്നും ഉള്ള ഏറ്റു പറച്ചിലിന്റെയും തീരുമാനത്തിന്റെയും, ചിലപ്പോള്‍ കരച്ചിലിന്റെയും മറ്റും ഒരു ബഹളം ആയിരിക്കും ഈ ചടങ്ങുകളില്‍.

(രസകരമായ വസ്തുത,  ഇതേ പല്ലവി അടുത്ത വര്‍ഷം ആണ്ടറുതി യോഗത്തിലും  ഇവര്‍ ആവര്‍ത്തിക്കുന്നു എന്നതാണ്).   

തുടര്‍ന്ന് കൃത്യം പന്ത്രണ്ടു മണിക്ക് പ്രധാന മൂപ്പെന്റെ അല്ലെങ്കില്‍ സുവിശേഷകന്റെ പ്രാര്‍ഥനയോടെ പുതു വര്‍ഷത്തിലേക്ക് പ്രവേശിക്കുകയായി.

പിന്നീട് കേക്ക് മുറിക്കലിന്റെയും, ഉച്ചത്തിലുള്ള അഭിവാദ്യങ്ങളുടെയും, ആശംസകളുടെയും ഒരു ബഹളം ആയിരിക്കും.  അതോടെ ആ ചടങ്ങ് അവിടെ അവസാനിക്കുന്നു.

പഴയ സ്ഥിതി വീണ്ടും തുടരുന്നു.

ഈ പല്ലവി അടുത്ത വര്‍ഷവും ആവര്‍ത്തിക്കുന്നു.

നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ഇത്തരം ചടങ്ങുകള്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്നതാണ് സത്യം.

നമ്മുടെ സാക്ഷ്യം ചുവരുകള്‍ക്കും, കെട്ടിയടക്കപ്പെട്ട ചില പ്രത്യേക സ്ഥലങ്ങളില്‍ നിന്നും പുറം ലോകത്തേക്ക് നീക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പൗലോസ്‌ അപ്പോസ്തലന്‍   ഗലാത്യരോട് പറഞ്ഞ വാക്കുകള്‍ വീണ്ടും ഓര്‍മ്മയില്‍ വരുന്നു.

“ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ? 

നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.  ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.(ഗലാത്യ ലേഖനം 4:10-11).

ആണ്ടില്‍ ഒരിക്കല്‍ ഒരു പ്രത്യേക ദിവസത്തിന് പ്രാധാന്യം നല്‍കി ദൈവത്തെ വാഴ്ത്തുന്നു സ്തുതിക്കുന്നു, ആരാധിക്കുന്നു എന്നു പറയുന്നത് തികച്ചും അര്‍ഥശൂന്യമാണ്.

കാരണം ദൈവം ദിവസങ്ങളെ എല്ലാം ഒരുപോലെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ആ ദിവസങ്ങളുടെ ഓരോ നിമിഷത്തിലും  നാം അവനെ ഒരേ രീതിയിലും അവസ്ഥയിലും സ്തുതിക്കുവാനും ആരാധിക്കുവാനും കടപ്പെട്ടിരിക്കുന്നു.

വര്‍ഷത്തിന്റെ ഒരിക്കല്‍ മാത്രം ദൈവത്തെ ആരാധിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ. 

നാം അവരെ അനുകരിക്കേണ്ടതുണ്ടോ ? നമുക്ക് ദൈവം തന്നിരിക്കുന്ന കാഴ്ച്ചപ്പാടിനനുസരിച്ചു  നമുക്ക് ദൈവത്തെ സ്തുതിക്കാം.

നാം നമ്മെ നാശത്തില്‍ നിന്നും വീണ്ടെടുത്ത ദൈവത്തെ അനുദിനം സ്തുതിക്കാന്‍ കടമ്പെട്ടിരിക്കുന്നു, അതത്രേ ദൈവം നമ്മില്‍  നിന്നും ആഗ്രഹിക്കുന്നതും.

വ്യര്‍ത്ഥമായ   പുറം ആചാരങ്ങളില്‍ നമ്മുടെ വിലയേറിയ സമയം പാഴാക്കാതെ നമ്മെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ നമുക്ക് മറ്റുള്ളവരോട് ഘോഷിക്കാം, കര്‍ത്താവതിനേവര്‍ക്കും   സഹായിക്കട്ടെ.

Watch night service

(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ഒരു ലേഖനമെങ്കിലും അതിന്റെ പ്രസക്തി ഇന്നും നഷ്ടമാകാതെ നില്‍ക്കുന്നതിനാല്‍ അത് വീണ്ടും  അല്‍പ്പം ചില മാറ്റങ്ങളോടെ  ഇവിടെ  പ്രസിദ്ധീകരിക്കുന്നു.  ‘ഉന്നതധ്വനി ‘ മാസികയില്‍ (Highrange Echo) പ്രസിദ്ധീകരിച്ചത്).

ഇത്തരത്തിലുള്ള കൂടുതൽ ലേഖനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും    ഈ വെബ്സൈറ്റിൽ  അന്യത്ര ചേർത്തിരിക്കുന്നു

ഇതുപോലെ ബ്ലോഗർ,  പി വി ഏരിയലിന്റെ തിരഞ്ഞെടുത്ത ചില ലേഖനങ്ങൾ ശബ്ദാവിഷ്കാരം നൽകി ഞങ്ങളുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താഴെയുള്ള ലിങ്ക് സന്ദർശിച്ചാൽ അതു കേൾക്കാവുന്നതാണ്.
അത്തരത്തിൽ ആദ്യം പ്രസിദ്ധീകരിച്ച ഒരു കണ്ടന്റ് താഴെക്കൊടുക്കുന്ന വീഡിയോയിൽ ലഭ്യമാണ്

SELECTED CONTENTS OF P V ARIEL

PS: സഹോദരൻ ഷിബു കൊടുങ്ങല്ലൂർ, ഇത്തരം ആഘോഷങ്ങളോടുള്ള ബന്ധത്തിൽ കുറിച്ച ചില വരികൾ കൂടി ഇതോടെ ചേർത്ത് വായിക്കുക:

“ചിന്തകൾ യഥാർഥ്യങ്ങൾ” എന്ന തലക്കെട്ടിൽ സഹോദരൻ ഷിബു എഴുതുന്ന പരമ്പരയിൽ ഇന്ന് (27/12/2023) എഴുതിയ വരികൾ:

തുടർന്ന് വായിക്കുക…

✍️??????????

*ആണ്ടറുതി യോഗങ്ങളും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും.*

                                                       By SHIBU KODUNGALLUR.

2️0️2️3️ഡിസംബർ 27 ബുധനാഴ്ചയിലെ *”ചിന്തകൾ യഥാർഥ്യങ്ങൾ”* NO.1876/12/23 ലേക്ക് ഏവർക്കും സ്നേഹത്തോടെ സ്വാഗതം.??
????

ആണ്ടറുതി യോഗം എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മവരുന്നത് *R. കൃഷ്ണൻകുട്ടി എന്ന ദൈവദാസനെയാണ്.*

വളരെ വർഷങ്ങൾക്ക് മുൻപ് ഇടുക്കി ജില്ലയുടെ കാഞ്ചിയാറിലെ ലബ്ബക്കടയിൽ, ജോയ് പാമ്പാടി എന്ന ഉന്നത ധ്വനി  (HIGH RANGE ECHO) മാസികയുടെ എഡിറ്റർ K. C MATHEW അവർകളുടേയും, മറ്റു കൂട്ടുസഹോദരന്മാരോടും കൂടെ ചേർന്ന് അവരുടെ പ്രവർത്തന മേഖലയായിരുന്ന സ്ഥലത്ത്, ഒരു കുന്നിൻ ചെരുവിൽ ഉണ്ടാക്കിയ ഒരു വിശാലമായ ഷെഡ്‌ഡിൽ ഡിസംബർ മാസത്തിന്റെ അവസാനമായ ദിവസങ്ങളിൽ നടന്ന സുവിശേഷ ക്യാമ്പിൽ തണുപ്പിന്റെ കഠിനതയുണ്ടെങ്കിലും R. K യെപ്പോലുള്ള ചില സുവിശേഷത്തിനുവേണ്ടി തപിച്ചുകൊണ്ടിരിക്കുന്ന ദൈവദാസന്മാരുടെ സാന്നിധ്യവും, സുവിശേഷത്തിനു വേണ്ടിയുള്ള ഞങ്ങളിലുണ്ടായിരുന്ന ക്രിസ്തുവിലെ എരിവും ആ പ്രായത്തിൽ തണുപ്പ് ഒരു വിഷയമായിരുന്നില്ല.

ആ സമയത്ത് ലബ്ബക്കടയിൽ നമുക്ക് സഭയോ വിശ്വാസികളോ ഇല്ല. അനന്തരം രക്ഷിക്കപ്പെട്ടു മുന്നോട്ടു വന്ന ബാബു തോപ്പിൽ എന്റെ വളരെ അടുത്ത ആത്മീക സഹോദരൻ ആയി മാറിയിരുന്നു.

ആ ക്യാമ്പിൽ ഒരു ഡിസംബർ 31 വന്നു. ആണ്ടറുതിക്കായി എല്ലാവരും പായ വിരിച്ചു വട്ടത്തിൽ നിലത്തുന്നു. കൂട്ടത്തിൽ നമ്മുടെ RK യും.
സാക്ഷ്യങ്ങളും, പാട്ടുകളും ഒടുവിൽ RK യുടെ വചന ശുശ്രുഷയും.
അന്ന് അദ്ദേഹം പറഞ്ഞതിലെ ഒരു വലിയ കാര്യം *”ഞാൻ ഇന്ന് വീട്ടിൽ ആയിരുന്നു എങ്കിൽ വായനയിലോ, ഉറക്കത്തിലോ ആയിരിക്കും”.* പറഞ്ഞതിന്റെ സാരം എനിക്ക് ഇതിൽ വലിയ താല്പര്യമൊന്നുമില്ല. പിന്നീട് അല്പം വിശദീകരണം നടത്തി. *”ആത്മീക കൂട്ടയ്മകൾ എനിക്ക് ഇഷ്ടമാണ്. അതിന് സമയം എനിക്ക് പ്രശ്നം അല്ല. അതുകൊണ്ട് ഇന്നത്തെ ഈ യോഗത്തെ ഒരു ആത്മീക കൂട്ടയ്മയായി കണ്ടതുകൊണ്ട് സന്തോഷത്തോടടെ ഇതിൽ പങ്കെടുക്കുന്നു”.* പിന്നീട് അദ്ദേഹം വായിച്ച വേദവാക്യങ്ങളും, അതിന്റെ റഫറൻസുകളും ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ലായെങ്കിലും *ആണ്ടറുതി എന്ന ചടങ്ങിനെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് സൂചിപ്പിച്ചു. അദ്ദേഹം വേറേ എവിടെയെങ്കിലും ആണ്ടറുതി യോഗത്തിൽ പങ്കെടുത്തിരുന്നോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ ഒപ്പം ആണ്ടറുതി യോഗത്തിൽ പങ്കെടുത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ താഴെ കമന്റ് ചെയ്യുന്നത് വായിക്കാൻ താല്പര്യം ഉണ്ട്.*

രക്ഷിക്കപ്പെട്ട ദൈവമക്കൾ എല്ലായ്പ്പോഴും എല്ലാറ്റിനും വേണ്ടി സ്തോത്രം ചെയ്യണം. *അതുകൊണ്ട് ഈ ഭൂമിയിൽ ദൈവം ആയുസ്സ് നീട്ടി തന്നതിന് ദൈവത്തോട് നന്ദി പറയേണ്ട ആവശ്യം ഉണ്ടോ❓. ഇല്ല എന്നാണ് ബൈബിളിൽ നിന്ന് മനസ്സിലാക്കിയതിൽ നിന്നുള്ള എന്റെ അഭിപ്രായം.*

ചിലരുടെ സാക്ഷ്യം കേട്ടാൽ സങ്കടവും, കരച്ചിലും, ഒപ്പം ചിരിയും വരും.
ചിലരുടെ പ്രാർത്ഥനയും, സ്തോത്രവും പലപ്പോഴും വചന വിരുദ്ധമാണ്. കർത്താവേ, കഴിഞ്ഞ ആഴ്ച, *- അത് കഴിഞ്ഞ മാസം എന്നോ, വർഷം എന്നോ പറയാം. -* കഴിഞ്ഞ വർഷം എന്നോടു കൂടെ കർത്താവിനെ ആരാധിച്ച *പലരും ഇന്നില്ല. എന്നാൽ ദൈവകൃപയാൽ ഇതുവരെ നിലനിൽക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചു. എന്നെ ഇതുവരെ കാത്തു സംരക്ഷിച്ചു നിലനിർത്തിയതിന്നായി സ്തോത്രം.*

അറിഞ്ഞോ അറിയാതെയോ നാം പറഞ്ഞു വന്നതിന്റെ സാരം കഴിഞ്ഞുപോയ കാലങ്ങളിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടവർക്ക് ഭാഗ്യം ഇല്ല എന്നും, അവരെ കർത്താവ് കാത്ത് പരിപാലിച്ചില്ല എന്നുമല്ലേ❓. അല്ലേ❓. അങ്ങിനെയാണോ സത്യം❓. വെളിപ്പാടു പുസ്തകം 14 ന്റെ 13 ൽ *”ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു”.* ഈ വചനപ്രകാരം എനിക്കു മുൻപേ കർത്താവിൽ മരിച്ച മൃതന്മാർ ഭാഗ്യവാന്മാരല്ലേ❓.

പിന്നെ….
എന്നെ എന്തിനാ ഈ ഭൂമിയിൽ കർത്താവ് നിലനിർത്തിയിരിക്കുന്നത് എന്നതിന് ഞങ്ങൾക്കുള്ള മറുപടി *

നമ്മെക്കൊണ്ട് കർത്താവിന് നിവർത്തിക്കാൻ ചില പദ്ധതികൾ ഉണ്ട്.* അതിന് അനുസരിച്ച് കർത്താവിന് കീഴ്പ്പെട്ട് ജീവിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.

2കൊരിന്ത്യർ 5 ന്റെ 8 ൽ ക്രിസ്തുവിനെ യഥാർത്ഥത്തിൽ അറിഞ്ഞ ദൈവദാസന്മാർ പറയുന്നു *”ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു”.* ഈ വാഞ്ച നമുക്കുണ്ടോ❓.

അതുകൊണ്ട് ആണ്ടുകൾ ഓരോന്നും കൊഴിഞ്ഞു കഴിഞ്ഞു പോകുമ്പോൾ ഡിസംബർ 31 ന് സഭാഹാളിൽ പോയിരുന്നു സാക്ഷ്യം പറഞ്ഞും, പാട്ടുകൾ പാടിയും, വചനം കേട്ടും, പ്രാർത്ഥിച്ചും ക്ലോക്കിൽ സൂചി 12 ൽ കാല് കുത്തുമ്പോൾ ചിരിച്ചും, കയ്യടിച്ചും, സ്തോത്രം ചെയ്‌തും, പടക്കം പൊട്ടിച്ചും വലതു കാൽ എടുത്ത് 2️⃣?️2️⃣4️⃣ ലേക്ക് കേറിയാൽ പോരാ…

1പത്രൊസ് 2 ന്റെ 8 ൽ *”അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു”.* എന്ന് പറയുന്നവരുടെ കൂട്ടത്തിൽ നാം ആയിപ്പോകാതിരിക്കാൻ, കഴിഞ്ഞ വർഷം നാം അങ്ങിനെ വചനം അനുസരിക്കാത്തവരുടെ കൂടെ കൂടി ഇടറിപ്പോയിട്ടുണ്ടെങ്കിൽ തിരിച്ചുവരാൻ എനിക്കുള്ള ഒരു അവസരമായി കണക്കു കൂട്ടുക.
1 പത്രോസ് 2 ന്റെ 9 ൽ പറയുന്നത് ശ്രദ്ധിക്കുക… *”നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു”.* ആകയാൽ ഈ പണി ചെയ്യാൻ നാം ഇപ്പോൾ തന്നെ ഹൃദയത്തിൽ തീരുമാനം എടുക്കുക. അതിന് 31 ന്റെ അർദ്ധ രാത്രി ആകാൻ കാത്ത് നിൽക്കരുത്.

സങ്കീർത്തനങ്ങൾ 118 ന്റെ 24 ൽ *”ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക’.* എന്ന് പറയുന്നില്ലേ❓. അതുകൊണ്ട് കർത്താവ് തന്ന വർഷത്തിലെ 365 ദിവസവും ഒരുപോലെ നമുക്ക് നന്നായി ഇരിക്കട്ടെ.

ആണ്ടറുതിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഹബക്കൂക്‍ പ്രവാചകന്റെ അഭിപ്രായമാണ് ഞങ്ങളുടെയും അഭിപ്രായം.
ഹബക്കൂക്‍ 3 ന്റെ 2 ൽ *”യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ”.* ആണ്ടിന്റെ അവസാനം സഭയുടെ തീരുമാനപ്രകാരം കൂടിവരുന്ന ആണ്ടറുതി കൂടിവരവിൽ അല്ല ദൈവ സന്നിധിയിൽ അനുദിനം നമ്മെ സമർപ്പിച്ചും, മാനസ്സാന്തരത്തിനു യോഗ്യമായ ഫലം കായ്ച്ചും ജീവിക്കാൻ ഉത്സാഹിക്കാം.

*ഒരു ആത്മീക കൂട്ടായ്മ എന്ന നിലയിൽ ആണ്ടിന്റെ അവസാന നിമിഷങ്ങളിൽ സഭയായി കൂടി വന്നിരുന്ന് ദൈവത്തെ സ്തുതിക്കുന്നതിൽ തെറ്റൊന്നും ഇല്ലെങ്കിലും, ആണ്ടറുതി കേവലം ഒരു നിർബന്ധിത ചടങ്ങായി, ഇത് നടത്തിയില്ലായെങ്കിൽ ദൈവത്തോട് പാപം ചെയ്യുന്നു എന്ന തോന്നൽ വന്നാൽ അത് തെറ്റായിപ്പോകും. വിവിധ വിഷയങ്ങളാൽ അർദ്ധരാത്രി വരെ കാത്തിരിക്കാൻ കഴിയാത്തവർ ഏറ്റവും അടുത്ത ഞായറാഴ്ച സഭാ യോഗം കഴിഞ്ഞു നിർബന്ധ സാക്ഷ്യമായി കർത്താവിനെ നല്ലോനും വല്ലോനും ആക്കുന്നതിലും ഞങ്ങൾക്ക് താല്പര്യം ഇല്ല. കൂടാതെ ആണ്ടറുതിയിലെ വൺ മാൻ ഷോയും, ഉറക്കം വരാതിരിക്കാനുള്ള ഞൊട്ടുഞൊടുക്ക് പ്രോഗ്രാമുകളുടെ അലങ്കാരങ്ങളും, നമ്മുടെ കഴിവുകൾ തെളിയിക്കാനുള്ള കലാപരിപാടികളും നമ്മുടെ പിതാക്കന്മാർക്ക് ഉണ്ടായിരുന്ന കാഴ്ചപ്പാടിനെ വികലമാക്കി ഈ മീറ്റിങ് ഒരു പ്രഹസനവുമാക്കുമ്പോഴാണ് ആണ്ടറുതി ഒരു ചടങ്ങായി മാറുന്നത്.* ഞാൻ കൂടുന്ന എന്റെ സഭയിലെ പൊതുവായ താല്പര്യം കണക്കിലെടുത്തു ക്രമീകരിക്കുന്ന ക്രമീകരണത്തിന്റെ ഭാഗമായി ഞായറാഴ്ച ആരാധനായ്ക്ക് ശേഷം പകലിൽ തന്നെ *ഒരു വർഷം കൂടെ എന്നെ ജീവനോടെ നിർത്തിയത് നിനക്ക് എന്നെക്കുറിച്ചുള്ള പദ്ധതികൾ നിറവേറ്റാൻ വേണ്ടി ആയിരുന്നു എന്ന സത്യം മറന്നു ഞാൻ ജീവിച്ചു. തുടർന്നും എനിക്കു ആയുസ്സ് നീട്ടിത്തരുന്നത് എനിക്കു വേണ്ടിയല്ല, അങ്ങയ്‌ക്ക് വേണ്ടിയാണ് എന്ന് ഞാൻ തിരിച്ചറിയുന്നു എന്ന് സ്വയം സമ്മതിച്ചു ദൈവമുൻപാകെ സാഷ്ടംഗം വീഴാം. സഭയുടെ തീരുമാനം രാത്രി ആണെങ്കിൽ അതിനെ തൃണവത്കരിക്കരുത്. നമ്മുടെ മനോഭാവം കർത്താവിന്റെ മുൻപിൽ നിർമ്മലമായിരിക്കാൻ ശ്രദ്ധിച്ചാൽ മതി. ആകയാൽ ആണ്ടറുതി യോഗത്തിന്റെ പ്രസക്തിയില്ല നമ്മുടെ വിഷയം. നമ്മുടെ മനസ്സാക്ഷിയാണ്. ആണ്ടറുതി യോഗത്തിലും എല്ലാവരോടും കൂട്ടായ്മ അനുഭവിക്കാൻ, ഹൃദയം തുറന്ന് സംസാരിക്കാൻ, നിഷ്കളങ്കമായി പുഞ്ചിരിക്കാൻ, ഒപ്പം തല വണക്കിയിരിക്കുന്നവരെ അനുഗ്രഹിച്ചു പ്രാർത്ഥിക്കാൻ കഴിയുന്നില്ല എങ്കിൽ അതും നമുക്കുള്ള ശിക്ഷവിധി വർദ്ധിപ്പിക്കും എന്നും ഓർമ്മിപ്പിക്കട്ടെ. എന്ന് നിങ്ങളുടെ കൂട്ടുസഹോദരൻ SHIBU KODUNGALLUR. ?: 9605581081.*

Source:

Highrange Echo Magazine, Kottayam, Kerala.

Shibu Kodungalloor

Published on: Dec 28, 2011 at 18:22

Source:  Highrange Echo Magazine, Kottayam, Kerala.

web counter
A Freelance writer from Secunderabad India

PHILIPSCOM COMMENT POLICY MALAYALAM

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.

നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.

സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

നന്ദി, നമസ്‌കാരം.

For Philipscom Associates

ഫിലിപ്പ് വർഗീസ് ഏരിയൽ

Check your domain ranking

One Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X