Skip to content

Few Comforting Thoughts In This Pandemic Season – ധൈര്യപ്പെടുവീൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.

Posted in Biblical/Religious, Coronavirus Or COVID- 19, Devotion, Inspirational, Religion, Sermon, and Thoughts

Table of Contents

An unedited version of  A Sunday sermon delivered on May 9, 2021, at Christian Brethren Assembly Picket Secunderabad via Zoom.

 

ഒരിക്കൽ കൂടി തിരുവചനവുമായി നിങ്ങളുടെ മുൻപാകെ ആയിരിപ്പാൻ കർത്താവ് സഹായിച്ചതിനായി സ്തോത്രം.
ഈ ദിവസങ്ങളിൽ എന്നെ  ചിന്തിപ്പിച്ച ചില ചിന്തകൾ പ്രിയപ്പെട്ടവരുമായി പങ്കു വെക്കുവാൻ ഞാ ൻ കർത്താവിൽ ആശ്രയിക്കുന്നു.
നിങ്ങളുടെ പ്രാർത്ഥന വളരെ ആവശ്യയാണ്. നമുക്ക് പ്രാർത്ഥനയോടെ ആയിരിക്കാം.
നാമിന്നായിരിക്കുന്ന അവസ്ഥ നാമൊരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് തന്നെ.
ഒരു മുന്നറിയിപ്പും കൂടാതെ കടന്നുവന്ന ഒരു സൂക്ഷ്മാണു ഒരു വൈറസ്  ഇത്രയധികം  നാശം  സൃഷ്ടിക്കുമെന്ന് നാമാരും കരുതിയില്ല.  ഇതിനകം അനേകായിരങ്ങൾ  അതിൻ്റെ പിടിയിലകപ്പെട്ടു മരണമടഞ്ഞു 
അതിനെ ചെറുത്തു തോൽപ്പിക്കുന്നതിനായി പിന്നീടുണ്ടായ പരിഹാര മാർഗ്ഗങ്ങൾ അതിലും വലിയ ദുഖത്തിനിടയാക്കി.
Lockdown എന്ന പേരിൽ വന്ന നിയമം നാമെല്ലാവരും പാലിച്ചു ഭവനങ്ങൾക്കുള്ളിൽ അടക്കപ്പെട്ടു കഴിയേണ്ടി വന്നു.
മഹാമാരിക്കൊരു ശമനം വന്നു എന്ന് നിനച്ചിരിക്കുമ്പോഴാണ് അതിൻ്റെ രണ്ടാം തരംഗം അലയടിച്ചെത്തിയത്.
നേരത്തേതിലും ഭീകരത ജനിപ്പിക്കുന്ന ഒരു തീവ്ര വൈറസ്, ജനിതക മാറ്റം വന്ന വൈറസ് എന്നു ശാസ്ത്ര ലോകം ഇതിനെ വിശേഷിപ്പിച്ചു പറയുന്നു.
വീണ്ടും ഒരു ലോക്കഡോൺ അവസ്ഥയിലേക്ക് നാമെത്തിക്കഴിഞ്ഞു ഇനി എത്ര നാൾ ഈ അവസ്ഥ തുടരും എന്ന് അറിയാൻ കഴിയാത്ത ഒരു അവസ്ഥ.
ലോക്‌ഡോൺ കാലയളവ് തുടക്കത്തിൽ പലർക്കും  അത് പലവിധത്തിലുള്ള
മാനസിക സംഘർഷം വരുത്തിയെങ്കിലും, ക്രമേണ നാമോരോരുത്തരും കൈ കഴുകിയും മാസ്ക് ധരിച്ചും അകലം പാലിച്ചും മറ്റും അതിനോട് പൊരുത്തപ്പെട്ടു തുടങ്ങി വീണ്ടും പഴയ പടിയിലേക്ക്  വരികയായിരുന്നു.   അപ്പോഴാണീ പുതിയ ആളിൻറെ വരവും, അതു  ലോക്‌ഡോൺ സമാനമായ സ്ഥിതിയിലേക്ക് വരികയും ചെയ്തത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മെ സംബധിച്ചിടത്തോളം ഇത്തരം കാര്യങ്ങൾ കാണുമ്പോൾ നമുക്ക് വ്യക്തമായും മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം.
ഇത്  നമ്മുടെ കർത്താവിൻറെ വരവ് ഏറ്റം അടുത്തിരിക്കുന്നു എന്നതിൻറെ സൂചന തന്നെയെന്നാണ് എന്നുള്ളതാണ്.
എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ചിലർ ഭയചകിതരായി മാറുന്ന അവസ്ഥയും കാണാൻ കഴിയുന്നു.
മറ്റു ചിലർ സകല ആശയും നശിച്ചു ഇനിയെന്ത് എന്ന ചിന്തയോടെ സ്വയം ശപിച്ചും മറ്റുള്ളവരെയും ദൈവത്തെയും  പഴിച്ചു ദുർബ്ബലരായിത്തീരുന്ന അവസ്ഥയും  നമുക്കു ചുറ്റും കാണാം
അങ്ങനെയുള്ളവർ കൈപ്പിൻറെ അനുഭവത്തിൽ ജീവിതം തള്ളി നീക്കുന്നു
ലോക ജനങ്ങളോടുള്ള ബന്ധത്തിൽ ഇത് വളരെ വാസ്തവമായിരിക്കുന്നു
എന്നാൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇവിടെ ഭീതിക്കു വകയില്ല,
അതേ, ദൈവ ഭയത്തിൽ കഴിയുന്ന ഒരു വിശ്വാസിക്ക് മരണത്തെ ഭയപ്പെടേണ്ടതില്ല, കാരണം നമ്മുടെ കൂടെയുള്ളവൻ  മരണത്തെ മറികടന്നവനാണ്, മരണത്തിന്മേൽ ജയം വരിച്ചവനത്രെ നമുക്കൊപ്പമുള്ളത്
അതിനാൽ  ഒരു വിശ്വാസിക്ക്, ഒരു ദൈവ പൈതലിനു ഏതൊരു പ്രതിസന്ധി ഘട്ടത്തേയും തരണം ചെയ്യുവാൻ കഴിയും.
നമ്മുടെ കർത്താവിൻറെ വാക്കുകൾ തന്നെയാണ് നമുക്ക് ഇവിടെ ബലം നൽകുന്നത്.
യോഹന്നാൻറ് സുവിശേഷം 16:33 വാക്യത്തിന്റ അവസാന ഭാഗം,
നാം ഇപ്രകാരം വായിക്കുന്നു:  ഈ ഭൂമിയിൽ നിങ്ങൾക്ക് കഷ്ടങ്ങൾ ഉണ്ട് എങ്കിലും  ധൈര്യപ്പെടുവീൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.
ഈ വാക്യത്തിൻറെ തുടക്കം ശ്രദ്ധിക്കുക “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിനു ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു,” എന്നാണ് കർത്താവ് പറഞ്ഞത്.
അസ്സമാധാനത്തിന്റ അവസ്ഥയിലേക്ക് കടന്നു പോകാൻ വളരെ സാദ്യതകൾ ഉള്ള ഒരു കാലയളവിലാണ് ഞാനും  നിങ്ങളും ആയിരിക്കുന്നത്
തീർച്ചയായും ഇത് മുന്നിൽ കണ്ടുകൊണ്ടു തന്നെയായിരിക്കണം കർത്താവ് ഇത് പറഞ്ഞത് 
ശ്രദ്ധിക്കുക ” നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിനു ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
നമ്മുടെ കർത്താവിന്റെ ഈ വാക്കുകൾ നമുക്ക് ധൈര്യം പകരും, സമാധാനം നൽകും എന്നതിൽ യാതൊരു സംശയവും ഇല്ല.
മരണം എന്ന വാക്കു ഭയം ഉളവാക്കുന്ന ഒരു പദം തന്നെ.
ഞാൻ നേരത്തേ സൂചിപ്പിച്ചതുപോലെ നാം ഈ നാളുകളിൽ അത് അധികം അധികമായി കേട്ടുകൊണ്ടിരിക്കുന്നു.
ചുരുക്കത്തിൽ ആ പദത്തിന്ന് ഇപ്പോൾ കുറേക്കൂടി ശക്തി, അല്ലെങ്കിൽ വ്യാപ്തി ലഭിച്ചിരിക്കുന്നത്  പോലെ തോന്നിപ്പോകുന്നു.
കോവിഡ് മഹാവ്യാധിയാൽ മരണമടയുന്നവരുടെ സംഖ്യ ക്രമാനുഗതമായി ഉയർന്നുകൊണ്ടിരിക്കുന്നു എന്ന വാർത്തകൾ  മാധ്യമങ്ങളിലൂടെയും മറ്റും നാം  കണ്ടും കേട്ടുമിരിക്കുന്നു.
നമുക്കേറ്റം അടുത്ത പല പ്രീയപ്പെട്ടവരും ഇതിനകം അതിൻറെ പിടിയിലകപ്പെട്ടു ലോകം വിട്ടു കടന്നു പോയി.
ഒരു പക്ഷെ ഞാനും നിങ്ങളും വിചാരിക്കുന്നുണ്ടായിരിക്കാം, ഞാൻ വളരെ ആരോഗ്യവാനാണ് എനിക്ക് ഇത് പിടിപെടില്ല,
ഞാൻ ദിവസവും വ്യായാമം ചെയ്യുന്നുണ്ട്, എൻറെ കുടുംബ ഡോക്ടറുടെ നിർദ്ദേശങ്ങൾ എല്ലാം ഞാൻ  കൃത്യമായി പാലിക്കുന്നു, എന്നെ ഇതൊന്നും ബാധിക്കില്ല, എനിക്ക് വാക്സിനേഷന്റെ ആവശ്യമില്ല, ഞാൻ മാസ്ക് ധരിക്കില്ല, ഗോവെര്ന്മേന്റിന്റെ  ഇത്തരം നിയമങ്ങൾ ഒന്നും എനിക്ക് ബാധകമല്ല എന്നിങ്ങനെ ഞാനോ നിങ്ങളോ വിചാരിച്ചാൽ തീർച്ചയായും നാം  മറ്റേതോ ലോകത്തു തന്ന എന്നതിൽ സംശയം വേണ്ട.
ഇങ്ങനെ ഒരു പക്ഷെ ചിലർ വിചാരിക്കുന്നുണ്ടായിരിക്കാം, ചിലർ, പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി അറിയുവാൻ കഴിഞ്ഞിട്ടുമുണ്ട്. 
അങ്ങനെ വിചാരിക്കുന്നത്, അല്ലെങ്കിൽ അങ്ങനെ ചെയ്യുന്നത്  അവരുടെ വ്യക്തിപരമായ  കാര്യം ആണെങ്കിൽ പോലും അവർ സഹജീവികൾക്കു  കൂടി ദോഷം വരുത്തി വെക്കും എന്ന് പറയാൻ ഞാൻ താല്പര്യപ്പെടുകയാണ്.
മാറിയ ഈ പരിസ്ഥിതിയിൽ ഞാൻ ഇത്തരം നിയമങ്ങൾ ഒന്നും പാലിക്കില്ല എന്ന് ചിന്തിക്കുന്നത് തന്നെ അപകടം വിളിച്ചുവരുത്തുകയായിരിക്കും.
തനിക്കു തന്നേയും ഒപ്പം മറ്റുള്ളവരെയും അപകടത്തിലേക്ക് നയിക്കുകയായിരിക്കും അത്തരം പ്രവർത്തിയിലൂടെ ചെയ്യുന്നത്.
നാളെ അല്ലെങ്കിൽ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ആർക്കും പറയുവാനാകില്ല.
ഒരു പക്ഷെ എന്നെ കേട്ടുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ തന്നെ അത് എനിക്കോ നിങ്ങൾക്കോ സംഭവിക്കാം.
Yes, death, that may come at any time, no one can predict it and escape, it is inevitable, it can happen at any time. 
Sometimes it may happen at the very moment you are listening to me.
ഒരു പക്ഷെ ഇത് എൻറെ ഒടുവിലത്തെ പ്രഭാഷണമാകാം, അടുത്ത നിമിഷത്തിൽ എനിക്കതു സംഭവിച്ചു കൂടായ്‌കയില്ല, ആരോഗ്യവാനും ആരോഗ്യം ഇല്ലാത്തവർക്കും ഒരുപോലെ അത് സംഭവിക്കാം.
ഒരു ചെറിയ ചെസ്ററ് pain, അത് ഹാർട്ട് അറ്റാക്ക് ആയി മാറി മരണം സംഭവിക്കാം.  നമുക്ക് ഒരിക്കലും ഓർക്കുവാൻ പോലും കഴിയാത്ത അനേകർ അത്തരം അവസ്ഥയിലൂടെ കടന്ന് ഭൂമിയിൽ നിന്നും മാറ്റപ്പെട്ടു. 
ഒരു പക്ഷെ ഇക്കൂട്ടർ  ഇപ്രകാരം ചിന്തിക്കുന്നുണ്ടാകാം,
ഞാൻ ധൈര്യശാലിയാണ് ഈ വക രോഗം ഒന്നും എനിക്കുണ്ടാകില്ല, എനിക്ക് നല്ല ഇമ്മ്യൂണിറ്റി പവ്വർ ഉണ്ട് ഏതു വൈറസിനെയും നേരിടാൻ എനിക്ക് ശേഷിയുണ്ട് എന്നും മറ്റും ചിന്തിച്ചാൽ സുഹൃത്തേ,  നിനക്ക് തെറ്റി എന്ന് മാത്രമേ പറയാൻ കഴിയൂ.
പക്ഷെ ഇവിടെ ഒരു കാര്യം ഓർത്തിരിക്കേണ്ടതുണ്ട്. ഒരു പക്ഷെ ഈ രോഗം നിന്നെ അലട്ടില്ലായിരിക്കാം പക്ഷെ നിൻറെ സഹജീവികൾക്ക് കൂടി നീ നാശം വിതക്കുകയാണ് ഇത്തരം പ്രവർത്തിയിലൂടെയും, വാക്കിലൂടെയും നീ ചെയ്യുന്നത്.
രാജ്യത്തിൻറെ നിയമങ്ങൾക്കു കീഴടങ്ങിയിരിക്കേണ്ടവരത്രെ പൗരന്മാർ, വിശേഷിച്ചും നാം വിശ്വാസികൾ അതു ശ്രദ്ധയോടെ പാലിക്കുവാൻ വളരെ  കടപ്പെട്ടിരിക്കുന്നു.
ശ്രദ്ധിക്കുക മറ്റുള്ളവരെക്കാൾ അധികം കൃത്യമായി പാലിക്കുവാൻ നാം ബാദ്യസ്തരാണ്.
മരണം അത് കടന്നു വരുന്നത് വാതിലിൽ  മുട്ടിയല്ല
എന്ന ഒരു പരസ്യ വാചകമാണ് ഓർമ്മയിൽ വരുന്നത്.
മരണത്തിനു കാരണം രോഗങ്ങൾ മാത്രമല്ല എന്നുള്ളത് ഓർത്തിരിക്കേണ്ടതുണ്ട്,
നിരവധി അപകട മരണങ്ങൾ ദിനം തോറും നടന്നു കൊണ്ടിരിക്കുന്ന ഒരു കാലയളവിലാണ് ഞാനും നിങ്ങളും ആയിരിക്കുന്നത്, ഇവിടെ നമുക്ക് സ്വയം പുകഴ്തുവാൻ ഒന്നുമില്ല 
കേവലം ഒരു വായു അത് കിട്ടാതെ വന്നാലത്തെ സ്ഥിതി എത്ര പരിതാപകരം.
മരണത്തോടുള്ള ബന്ധത്തിൽ ഇത്രയും കാര്യങ്ങൾ  സൂചിപ്പിച്ചതു ഒരു ഭയം നിങ്ങളിൽ വരുത്തുവാനല്ല, പകരം,   ആർക്കും ഇതിൽ നിന്നും വിട്ടു നിൽക്കുവാനാകില്ല, എന്ന സത്യം ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നതിനായി
പറഞ്ഞു എന്നു മാത്രം.
yes, death is inevitable, and no one can escape from this, I mean you and I have to face it one day, we can’t escape from it.
ചുരുക്കത്തിൽ മരണം എന്നത് സുനിശ്ചിതമായ ഒരു സത്യം തന്നെ. അതാണല്ലോ തിരുവചനം നമ്മെ പഠിപ്പിക്കുന്നതും.
ഒരിക്കൽ മരിക്കുകയും പിന്നെ ന്യായവിധിയും മനുഷ്യർക്ക്  നിയമിച്ചിരിക്കയാൽഎന്ന്  നാംഎബ്രായ ലേഖനത്തിൽ വായിക്കുന്നു:
ഒരിക്കൽ മരിക്കുകയും പിന്നെ ന്യായവിധിയും മനുഷ്യർക്ക്  നിയമിച്ചിരിക്കുന്നു.” (ഏബ്രാ 9:27
മരണം എന്നത് നിശ്ചയമായ ഒരു കാര്യം  തന്നെ. ഇന്നല്ലെങ്കിൽ നാളെ നാം ഓരോരുത്തരും അതിനെ നേരിട്ട മതിയാകുകയുള്ളൂ.
തിരുവചനം അത് വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു.
ഒരു പക്ഷെ   ഒരാൾ  ഇങ്ങനെ ചിന്തിക്കുന്നു എന്ന് കരുതുക,
“മരണം അത് സംഭവിച്ചാൽ അതിനെ രണ്ടു കൈയും നീട്ടി ഞാൻ സ്വീകരിക്കും, കാരണം എനിക്ക് ഭയമില്ല ഞാൻ ഈ ലോകത്തു നല്ല രീതിയിൽ ജീവിച്ചു, ആർക്കും ഒരു ദോഷവും വരുത്തുകയോ ചിന്തിക്കുകയോ ചെയ്യാതെ ജീവിച്ചു, ഞാൻ മരണപ്പെട്ടാൽ തീർച്ചയായും ദയാലുവായ ദൈവം എന്നെ നരകത്തിലേക്ക് വിടില്ല എന്നതിൽ എനിക്ക് ഉറപ്പുണ്ട്.” 
അതൊരു ശുഭകരമായ ഒരു ചിന്തയായി പരിഗണിക്കാം, അതിൽ തെറ്റില്ല,
എന്നാൽ, തിരുവചനം പറയുന്നത്, ശ്രദ്ധിക്കുക: 
“എല്ലാവരും പാപം ചെയ്‌തു ദൈവ തേജസ്സ് ഇല്ലാത്തവരായിത്തീർന്നു.” (Rom 3 :23) എന്നാണ്.
പാപത്തിൻറെ ശമ്പളം മരണമത്രേ റോമർ 6 :23 
ഇതോടു ചേർത്ത് വെളിപ്പാട്  21 :8 വാക്യം കൂടി വായിക്കാം 
എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കു പറയുന്നവർക്കുമുള്ള  ഓഹരിയും തീയും ഗന്ധകവും കത്തുന്ന പോയ്കയിലത്രേ, അത് രണ്ടാം മരണം.
വചനം വളരെ സ്പഷ്ടമായി പറയുന്നു ഈ വകക്കാർക്കുള്ള ഓഹരി കത്തുന്ന തീ പൊയ്‌ക തന്നെ .
ഒരു കാലത്തു നാമെല്ലാവരും തന്നേ ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരായിരുന്നു,
എന്നാൽ അതിൽ നിന്നും രക്ഷ നേടുവാൻ വലിയവനായ ദൈവം ഒരു വഴി ഒരുക്കി, ആ വഴിയിലൂടെ പ്രവേശിച്ചവരത്രെ ഞാനും നിങ്ങളും.
അതിനാൽ തന്നെ നാം ഇന്ന് സന്തുഷ്ടരാണ്, സുരക്ഷിതരാണ്.
മരണം വഴിയായി നാം ഭൂമിയിൽ നിന്ന് മാറ്റപ്പെട്ടാലും, മാറ്റമില്ലാത്ത മനോഹരമായ ഒരു മറുകരയിലേക്കായിരിക്കും നാം ചേർക്കപ്പെടുക. 
കാരണം ക്രിസ്തുവിലൂടെ നാം നിത്യ ജീവന് അവകാശികളായി എന്നതു തന്നെ.
ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യ ജീവൻ തന്നെ.    (റോമ. 6 : 23)
ഇത് പ്രാപിച്ച നമുക്ക് ഈ ഭൂമിയിൽ ഭയത്തിനു അവകാശമില്ല.
പ്രീയപ്പെട്ടവരേ ഈ പ്രത്യാശയാണല്ലോ ഈ പ്രതികൂല സാഹചര്യത്തിലും മുന്നോട്ടു പോകുന്നതിനു നമ്മെ ഉത്സുകരാക്കുന്നത്
അതെ, നമുക്കിനി ഭയത്തിനു അവകാശമില്ല, കാരണം നാം അവൻ്റെ കരങ്ങളിൽ സുരക്ഷിതരാണ്.
അവന്റെ വിലയേറിയ രക്തത്താൽ വീണ്ടെടുക്കപ്പെട്ട നാം നിത്യജീവനു അവകാശികളാണ്.
നാം മരിച്ചാലും ജീവിക്കും
അതാണല്ലോ നമുക്കുള്ള പ്രത്യാശ.
അതിനാൽ നാം   മരണത്തെ ഇനി ഭയക്കേണ്ടതില്ല തന്നെ.
അതുകൊണ്ട് ഈ പ്രതികൂല സാഹചര്യത്തിലും നമുക്ക് ആശക്കു ധാരാളം വകയുണ്ട്.
നാം ഓർത്തതുപോലെ ഇവിടെ നമുക്ക് നിരവധി കഷ്ടങ്ങൾ നേരിടേണ്ടതുണ്ട്. കഷ്ടത, പട്ടിണി, നിന്ദ പരിഹാസം, വാൾ ഇവയെല്ലാം  നേരിടേണ്ടി വരും എന്നാൽ അവിടെയെല്ലാം ജയം നൽകുന്ന ഒരു കർത്താവാണ് നമുക്കുള്ളത്.അതിനാൽ നാം ഭയപ്പെടേണ്ടതില്ല.
കഷ്ടത രഹിതമായ  ഒരു ജീവിതമല്ല നമുക്ക് ഇവിടെ നമ്മുടെ കർത്താവ് നൽകിയിരിക്കുന്നത്,
കഷ്ടതയിലും  പരീക്ഷയിലും കൂടി കടന്നു പോയാലും അതോടൊപ്പം അതിനുള്ള  നീക്കുപോക്കുകളും നൽകുന്ന ഒരു ദൈവമത്രേ നമ്മുടെ ദൈവം.
ഇത്തരം സന്ദർഭങ്ങൾ, അഥവാ നാം നേരിടുന്ന പരീക്ഷകൾ നമ്മെ അവനോട് കൂടുതൽ അടുക്കുന്നതിനായി അവൻ ഒരുക്കുന്നതാണ് എന്നതിൽ സംശയം വേണ്ട.
യോഹന്നാന്റെ സുവിശേഷത്തിൽ നിന്നും നാം ഓർത്തതുപോലെ,
ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്ന നമ്മുടെ കർത്താവിന്റെ വാക്കുകൾ നമുക്ക് ഈ പ്രതിസന്ധി നാളുകളിൽ ഉൾക്കരുത്തേക്കും എന്നതിൽ സംശയം ഇല്ല.
.
തിരുവചനത്തിൽ ഉടനീളെ കഷ്ടതയിലൂടെ കടന്നു പോയ നിരവധി ഭക്തന്മാരുടെ ജീവിതം നമുക്ക് കാണുവാൻ കഴിയും അത് നമുക്ക് കൂടുതൽ കരുത്തു പകരുക തന്നെ ചെയ്യും.
സ്വർഗ്ഗത്തിൽ ജീവിതം കഷ്ടരഹിതാണ്, അവിടെ ദുഃഖിമില്ല, മുറവിളിയില്ല, പട്ടിണിയില്ല കഷ്ടതയില്ല. മറിച്ചു അവിടെ എപ്പോഴും സന്തോഷം തന്നെ എന്നതിൽ സംശയം വേണ്ട.
എന്നാൽ നാം ഇതുവരെയും അവിടെ എത്തിയിട്ടില്ല, ഇപ്പോഴും നാം ഈ ഭൂമിയിൽ തന്നെ ആയതിനാൽ നമുക്കിവിടെ കഷ്ടതയുണ്ട്, പരിശോധന, രോഗം, ദുഃഖം, മരണം ഇവയെല്ലാമുണ്ട്. അവയെ ധൈര്യസമേതം നാം നേരിടേണ്ടതുണ്ട്.
 അതിനുള്ള കാഴ്ചപ്പാട് നമുക്കവൻ തിരുവചനത്തിലൂടേ നൽകിയിട്ടുണ്ട്.
പരിശോധനയിലൂടെ നാം കടന്നു പോകുമ്പോൾ നാം പ്രധാനമായും ഓർക്കേണ്ടതും ഇത് തന്നെ.
നമുക്ക്  ഒരു കഷ്ടത രഹിതമായ അല്ലെങ്കിൽ ഒരു trouble free life അല്ല ദൈവം വാഗ്‌ദാനം ചെയ്തിരിക്കുന്നത്.
പകരം കഷ്ടതയിലൂടെ യുള്ള ഒരു ജീവിതം തന്നെയാണ് നമുക്കവൻ നൽകിയിരിക്കുന്നത്.
ഇവിടെ മറ്റൊരു കാര്യം നാം ഓർത്തിരിക്കേണ്ടത് ദൈവം എപ്പോഴും നമുക്കൊപ്പം ഉണ്ട് എന്ന വസ്‌തുതയാണത്,  നാം ഒരിക്കലും അതു മറന്നു പോകരുത്.
നമ്മെ അവൻ അനാഥരായി വിടുകയില്ല. ഏതു പ്രതിസന്ധിയിലും തിരുസാന്നിധ്യം നമുക്കൊപ്പം ഉണ്ട്  എന്നുള്ളതും നാം മറന്നു പോകരുത്.
ആവർത്തനപുസ്തകത്തിന്റെ 31:6 ൻറെ അവസാന ഭാഗത്തു നാം ഇപ്രകാരം വായിക്കുന്നു:
“ബലവും ധൈര്യവുമുള്ളവനായിരിക്കുക, ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത് നിൻറെ ദൈവമായ യെഹോവ നിന്നോട് കൂടെ പോരുന്നു അവൻ നിന്നെ കൈവിടുകയുമില്ല ഉപേക്ഷിക്കുകയുമില്ല” 
അവനിൽ പൂർണ്ണമായും വിശ്വസിക്കാൻ അവൻ നമ്മോടു കൽപ്പിച്ചിരിക്കുന്നു.
46 സംകീർത്തനം നമുക്ക് കൂടുതൽ കരുത്തേകും:
“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു കഷ്ടങ്ങളിൽ അവൻ ഏറ്റം അടുത്ത തുണയായിരിക്കുന്നു.”
തുടർന്ന് മൂന്നാം വാക്യത്തിൻറെ അവസാനഭാഗത്തിൽ ഇങ്ങനെ വായിക്കുന്നു, ” എന്ത് സംഭവിച്ചാലും ഭയപ്പെടുകയില്ല എന്ന് പറയുന്നു.കാരണം കോരഹ് പുത്രന്മാർ ദൈവത്തിൻറെ മഹത്വം അറിഞ്ഞവരും കൃപ അനുഭവിച്ചവരുമാണ്, അവർക്ക് അങ്ങനെയേ പറയുവാൻ കഴിയൂ.
അതെ എൻ്റെ ദൈവം, നമ്മുടെ ദൈവം നമ്മെ ഒരു നാളും  ഉപേക്ഷിക്കുകയുമില്ല, കൈ വെടിയുകയും ഇല്ല.
അവനിൽ നമുക്ക് പൂർണ്ണമായും  ആശ്രയിക്കാം.
കോരഹ് പുത്രന്മാരെപ്പോലെ നാമും ദൈവ കൃപ എന്ത് എന്നു രുചിച്ചറിഞ്ഞവർ തന്നെ.
അതേ നമ്മുടെ ജീവിതത്തിൽ എന്തു ഭവിച്ചാലും ഭയപ്പെടുകയില്ല എന്ന് ആ സങ്കീർത്തനക്കാരനോട് ചേർന്നു നമുക്കും പറയാം. അതിനു നമുക്കു കഴിയണം.

മൂന്നു പ്രധാന കാര്യങ്ങൾ ഇവിടെ നാം ഓർത്തിരിക്കേണ്ടതുണ്ട്

ഒന്ന് ഏതു പ്രതിസന്ധിയിലും ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കുക എന്നത്.

Trust God in Always or at all times.

അതെ നമുക്കെ ആശ്രയം അവൻ മാത്രം. ഈ ലോകജനങ്ങളിൽ ആശ്രയിച്ചാൽ നിരാശ തന്നെ ഫലം. ആശ്രയിപ്പാൻ യോഗ്യൻ നമ്മുടെ കർത്താവ് മാത്രം.
ഇടവിടാതെ അവനിൽ നമുക്കാശ്രയിക്കാം, നമ്മുടെ ആപത്തു വേളകളിൽ അവൻ സഹായകനായെത്തും തീർച്ച.

രണ്ടാമത് നമുക്ക് ദൈവം കൽപ്പിച്ചു നൽകിയിരിക്കുന്ന ചുരുക്കം നാളുകൾ പകയും വിദ്വേഷവും  വെടിഞ്ഞു ഒത്തൊരുമയോടെ സ്നേഹത്തോടെ സഹജീവികളോട് ഏർപ്പെടാം,   വിശേഷിച്ചും കൂട്ട് വിശ്വാസികളോട് സ്നേഹത്തിലും ഐക്യമത്യത്തിലും നമുക്കു  കഴിയാം.

അതാണല്ലോ നമ്മുടെ കർത്താവ് നമ്മിൽ നിന്നാഗ്രഹിക്കുന്നതും. 

മൂന്നാമതായി തിരുവചനത്തെ നമുക്കു മുറുകെ പിടിക്കാം 

ഏറ്റവും പ്രധാനമായ നമ്മുടെ ജീവ വായുവായി നമുക്ക് നൽകിയിരിക്കുന്ന തിരുവചനത്തെ നമുക്കു മുറുകെ പിടിക്കാം.
അതിൽ നിന്നത്രേ നിത്യതക്കായി നമ്മുടെ ജീവൻ നില നിർത്തുന്ന ജീവ വായു നമുക്ക് ലഭിക്കുന്നത്.
അതിൽ നിന്നും അനുനിമിഷം ഊർജ്ജം നേടാം, അതത്രെ നിലനിൽക്കുന്നത്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമുക്ക് നമ്മുടെ രക്ഷകൻറെ ലാവണ്യ വാക്കുകൾ അടങ്ങിയ തിരുവചനം രാപ്പകൽ ധ്യാനിക്കുന്നവരാകാം.
നിരവധി ആശ്വാസ വചനങ്ങൾ നമുക്കിതിൽ നിന്നും ലഭിക്കുന്നു,
അത് നമ്മെ നാൾ തോറും ബലം നൽകി  നടത്തുന്നതിന് കാരണമാക്കുന്നു.
അത് നമുക്ക് വായിക്കാം ശക്തി പ്രാപിക്കാം, അത് നമ്മെ നിത്യം നടത്തുന്നതിനുള്ള ബലം അതിലൂടെ നമുക്കു നേടാം.
വായിക്കുന്നതിനൊപ്പം അത് നമ്മുടെ പ്രായോഗിക ജീവിതത്തിൽ പ്രാബല്യമാക്കുന്നതിനും പരിശ്രമിക്കാം.

ഭാഗ്യവാനായ ഒരു വ്യക്തിയെ നാം ഒന്നാം സങ്കീർത്തനത്തിൽ കാണുന്നു.

ആരാണയാൾ, എന്താണയാളുടെ പ്രത്യേക.
യഹോവയുടെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്ന ഒരുവൻ,
അവനെക്കുറിച്ചത്രേ ഭാഗ്യവാൻ എന്നു പറഞ്ഞിരിക്കുന്നത്.
മൂന്നാം വാക്യം …തക്ക കാലത്തു ഫലം കായ്ക്കുന്ന ഇലവാടാത്തതുമായ വൃക്ഷം പോലെയിരിക്കും.
മാത്രമല്ല അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.
ഇവിടെ നാമൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, നമ്മുടെ ആത്മീക അഭിവൃദ്ധി, അല്ലെങ്കിൽ തിരുവചനം നമ്മിൽ വേരൂന്നുന്നതും അതിലൂടെ അനുഗ്രഹം പ്രാപിക്കുന്നതും സാത്താനു  ഒരിക്കലും ഇഷ്ട്ടമുള്ള സംഗതിയല്ല.
അവനു നന്നായി അറിയാം ദൈവ വചനം നമ്മിൽ ഇടം പിടിച്ചാൽ നമ്മിൽ നിന്നും മധുര ഫലങ്ങൾ പുറപ്പെടും അതവന് സഹിക്കുവാൻ കഴിയില്ല, അതിനാൽ അവൻ അതിനു തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങൾ കൊണ്ടുവരും, അത് തീർച്ച.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ നമ്മുടെ ധനം, ആരോഗ്യം, സന്തോഷം ഇവയിൽ ലക്‌ഷ്യം വെക്കുന്നതിനും മുമ്പേ നമ്മെ തിരുവചനത്തിൽ നിന്നും അകറ്റുവാനാണ് അവൻ ആദ്യം ശ്രമിക്കുക.
അങ്ങനെ ചെയ്താൽ അവൻ അവിടെ ജയിച്ചു എന്നതിൽ സംശയം ഇല്ല.  അതിനു നാം അവസരം കൊടുക്കാതിരിക്കുക.
തിരുവചന വായനക്കൊപ്പം, തിരുവചന പ്രഭാഷണങ്ങൾ ശ്രവിക്കുന്നതിലും നാം സമയം കണ്ടെത്തേണ്ടതുണ്ട് ഈ കോവിഡ്  നാളുകളിൽ ഭവനങ്ങളിൽ കഴിയുന്ന നമുക്ക് അതിനു നിരവധി അവസരങ്ങൾ ലഭിക്കുന്നു, നിരവധി പ്രഭാഷണങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പ്രക്ഷേപണം നടത്തിക്കൊണ്ടിരിക്കുന്നു, അത് പാഴാക്കാതിരിക്കുക.
സമയ ബന്ധിതമായി അവ കേൾക്കുക നമ്മുടെ ദൈനം ദിന ജീവിതത്തിൽ അത് പ്രായോഗികമാക്കുക.
ഞാനിതൊത്തിരി കേട്ടതാണ് എനിക്കെല്ലാം അറിയാം എന്ന ചിന്ത നമ്മെ ഒരിക്കലും ഭരിക്കാതിരിക്കട്ടെ. കഴിവുള്ളിടത്തോളം ലഭിക്കുന്ന അവസരങ്ങൾ ദൈവ ദാസന്മാരിലൂടെ പ്രഘോഷിക്കുന്ന വചനങ്ങൾ ശ്രവിക്കുക  അത് ജീവിതത്തിൽ പ്രാവർത്തികമാക്കുക.
വചനം ശ്രവിക്കുക മാത്രമല്ല അത് അങ്ങനെ തന്നെയോ എന്ന് ബരോവയിലെ ആളുകൾ ചെയ്തത് പോലെ കേൾക്കുന്ന വചനങ്ങൾ അങ്ങനെ തന്നെയോ എന്നു നമുക്കും പരിശോധിക്കാം.
വചനത്തിൽ നിന്നും നമ്മെ അകറ്റാൻ സാത്താൻ അവനാൽ കഴിയുന്നതെല്ലാം ചെയ്യും, നമുക്ക്  അവന്റെ കെണിയിൽ വീഴാതിരിക്കാം.
 കാരണം  അവനു നന്നായി അറിയാം ഇവനെ അവിടെ പിടിച്ചാൽ പിന്നെ കാര്യങ്ങൾ വളരെ എളുപ്പം.
പ്രിയമുള്ളവരേ നമുക്ക് യുദ്ധം ഉള്ളത് ഇവനോടാണ്, അവനെ നമുക്ക് കീഴ്പ്പെടുത്താം അതിനു വചന അറിവ് നമുക്കുണ്ടായിരിക്കണം.

A Common Failure

നമ്മിൽ പലർക്കും സംഭവിക്കുന്ന ഒരു പരാജയം ഇത് തന്നെ. ഇത് മനസ്സിലാക്കി വരും നാളുകൾ നമുക്ക് ശേഷിപ്പിച്ചിരിക്കുന്ന നാളുകൾ ദൈവത്തോടുള്ള ഭയത്തിലും ഭക്തിയിലും നമുക്കായിരിക്കാം.
കോവിഡ് കാലത്തു സമയം തള്ളി നീക്കാൻ പല മാർഗ്ഗങ്ങൾ ഇപ്പോൾ ലഭ്യമാണ്, നാം ഇവിടെ എന്തു ചെയ്യുന്നു ഏതു കാര്യത്തിന് മുൻഗണന നൽകുന്നു  എന്ന് കൂടി ചിന്തിക്കുക.
നമുക്ക് ഇനി ഇവിടെ അധിക നാളുകളില്ല, നമുക്കു നമ്മുടെ സമയം നിയത്യതക്കു മുതൽക്കൂട്ടുന്ന കാര്യങ്ങൾക്കു വേണ്ടി ചിലവിടാം അങ്ങനെയുള്ള കാര്യങ്ങളിൽ  ഏർപ്പെടാം, വ്യർത്ഥ കാര്യങ്ങളിൽ നിന്നും നമുക്കു ഒഴിഞ്ഞു നിൽക്കാം.
നാം ഇവിടെ എന്തിനാണ് മുൻഗണന നൽകുന്നത് എന്ന് വളരെ ഗൗരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
നേരത്തെ വായിച്ച ഭാഗം ഒന്നു കൂടി നോക്കാം 
യോഹന്നാൻറ് സുവിശേഷം 16:33 ൽ   നാം ചിന്തിച്ചതുപോലെ,

ഈ ഭൂമിയിൽ നിങ്ങൾക്ക് കഷ്ടങ്ങൾ ഉണ്ട് എങ്കിലും  ധൈര്യപ്പെടുവീൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.

എന്ന വാക്കുകൾ നമ്മെ തുടർന്നും  ബലപ്പെടുത്തട്ടെ.

നിരാശയിലും, മറ്റു വ്യഥകളിലൂടെയും കടന്നു പോകുമ്പോൾ നമുക്ക് നോക്കുവാനുള്ളത് ഒരു മുഖം മാത്രം അത് നമ്മുടെ രക്ഷകന്റെ മുഖം മാത്രമത്രേ.
നമ്മുടെ രക്ഷകൻ കാര്യങ്ങൾ അങ്ങനെ വെറുതെ പറഞ്ഞു പോകുന്ന ഒരാളല്ല അവൻ പറഞ്ഞാൽ അപ്രകാരം ചെയ്യുന്നവൻ കൂടിയാണ്.
അവൻ ഇപ്രകാരം പറഞ്ഞു പത്രോസിന്റെ ഒന്നാം  ലേഖനം 5 ൻറെ ഏഴിൽ നാമിങ്ങനെ വായിക്കുന്നു. “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾക. (1 Peter 5:7).
ഇത്ര വലിയ ഉറപ്പു തന്നവൻ നമ്മെ കൈവിടില്ല, അവനിൽ നമുക്കു ചാരാം അവനിൽ മാത്രം നമുക്കു ആശ്രയിക്കാം
നമുക്ക് ആ മുഖത്തേക്ക് നോക്കി ശക്തി പ്രാപിക്കാം നമ്മുടെ സങ്കടങ്ങൾ അവനോട് അറിയിക്കാം.
ദൈവമായ കർത്താവ് അതിനിവർക്കും സഹായിക്കട്ടെ എന്ന പ്രാർഥനയോടെ നിര്ത്തുന്നു .
ആമേൻ
End

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.

നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.

സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

നന്ദി, നമസ്‌കാരം.

For Philipscom Associates

P V Ariel, Secunderabad

Check your domain ranking

2 Comments

  1. Naresh Kumar
    Naresh Kumar

    Hi Philip,
    It is a very amazing and thought-provoking post.
    In this pandemic situation, we need to be more concerned about our fellow beings, especially when it comes to the subject of fellow believers a fellow believer should be more vigilant in helping them in all possible ways.
    The post is really a timely one. Thanks for sharing.

    June 25, 2021
    |Reply
  2. Shane
    Shane

    ​വളരെ ഗൗരവതരമായ ചില ചിന്തകൾ ഇവിടെ പങ്കുവെച്ചിരുന്നു.
    കോവിഡ് ഭീതിയിൽ ജനം മുന്നോട്ടു നീങ്ങുമ്പോൾ, ചില പിന്തിരിപ്പന്മാർ കാട്ടിക്കൂട്ടുന്നതും തട്ടിവിടുന്നതുമായ കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു.
    വിശ്വാസ ഗോളത്തിലും ഇത്തരക്കാർ ഉണ്ടല്ലോ എന്നറിയുന്നത് തികച്ചും ലജ്‌ജാവഹം ​തന്നെ. ഈശ്വരോ രക്ഷതു.

    June 26, 2021
    |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X